സ്വപ്നയെ നിയമിച്ചതിൽ വീഴ്ച; കയ്യൊഴിഞ്ഞ് പിഡബ്ല്യുസി, ഉപകരാറുകാർക്കെതിരെ നടപടി
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചതിൽ കയ്യൊഴിഞ്ഞ് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി). വിഷന്‍ ടെക്നോളജീസിനെതിരെ പിഡബ്ല്യുസി നടപടിക്ക് ഒരുങ്ങുകയാണ്. സ്വപ്നയുടെ പശ്ചാത്തല പരിശോധനയില്‍ വീഴ്ച സംഭവിച്ചെന്ന് അവർ ആരോപിച്ചു.
പിഡബ്ല്യുസിയുടെ ഉപകരാറുകാരായ വിഷന്‍ ടെക്നോളജീസാണ് സ്വപ്നയെ റിക്രൂട്ട് ചെയ്തത്. പശ്ചാത്തല പരിശോധന നടത്തിയത് എച്ച്‌ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. സ്വപ്നയുടെ നിയമനത്തില്‍ കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് നോട്ടിസയച്ചിരുന്നു.
സ്വപ്നയുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമെന്ന വാർത്തയെ തുടർന്നാണ് വിശദീകരണം തേടിയത്. തുടർ നടപടി സംബന്ധിച്ച് കെഎസ്ഐടിഐഎൽ നിയമോപദേശവും തേടി. വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
English Summary: Enquiry on Swapna Suresh's Job Recruitment