ADVERTISEMENT

ചെന്നൈ ∙ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ മുൻ കാമുകിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. കോയമ്പത്തൂർ സ്വദേശിനി ഐശ്വര്യ (18) ആണ് കൊല്ലപ്പെട്ടത്. മുൻ കാമുകൻ രതീഷിനെതിരെ (20) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ചയാണു സംഭവം.

ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യയും രതീഷും ദീർ‌ഘനാൾ പ്രണയത്തിലായിരുന്നു. മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്നു ബന്ധം അവസാനിപ്പിക്കാൻ ഐശ്വര്യ തീരുമാനിച്ചു. നാലു മാസം മുൻപാണ് അവസാനമായി ഇരുവരും സംസാരിച്ചത്. എന്നാൽ പ്രണയം പുനരാരംഭിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാത്രി രതീഷ് ഐശ്വര്യയുടെ വീട്ടിലെത്തി.

ഇരുവരുടെയും സംസാരം വാക്കുത്തർക്കത്തിലേക്ക് എത്തി. രതീഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഐശ്വര്യയുടെ വയറിൽ പലതവണ കുത്തി. ഐശ്വര്യയുടെ കരച്ചിൽ കേട്ട് ഓടിവന്ന പിതാവ് ശക്തിവേലിനെയും രതീഷ് ആക്രമിച്ചു. അയൽവാസികൾ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐശ്വര്യയെ രക്ഷിക്കാനായില്ല. ശക്തിവേലിന്റെ നില ഗുരുതരമായി തുടരുകയാണ്. രതീഷിനെ കണ്ടെത്തുന്നതിന് ഊർജിത അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary: Tamil Nadu: Estranged lover stabs woman to death in Coimbatore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com