കോവിഡിനെ നേരിട്ട അഹമ്മദാബാദ് മാതൃക പഠനവിധേയമെന്ന് ഡബ്ല്യുഎച്ച്ഒ: ഗുജറാത്ത് സർക്കാർ
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദ് കോവിഡ്–19 മഹാമാരിയെ നേരിട്ട രീതി പ്രശംസനീയമെന്നും പഠനവിധേയമാക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞതായി സംസ്ഥാന സർക്കാർ. ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ആണ് അഹമ്മദാബാദ് മാതൃകയെ പുകഴ്ത്തിയതെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഹമ്മദാബാദിൽ നടപ്പാക്കിയ ‘ധന്വന്തരി രാത്’, പനിക്കുവേണ്ടിയുള്ള ‘104 ഫിവർ ഹെൽപ്‌ലൈൻ’, സഞ്ജീവനി വൻ, സ്വകാര്യ ആശുപത്രികളുടെ സജീവമായ ഇടപെടൽ തുടങ്ങിയവ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും വിദേശത്തും മാതൃകയാക്കാവുന്നതാണെന്നും അവർ അറിയിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, ഏപ്രിലിൽ 64,007 സാംപിളുകൾ മാത്രം പരിശോധന നടത്തിയ സംസ്ഥാനത്ത് ജൂലൈയിൽ 3,91,114 സാംപിളുകള്‍ പരിശോധിച്ചു. ഐസിഎംആർ നിർദേശിച്ചതിലും മൂന്നിരട്ടി പരിശോധനയാണ് നടത്തിയതെന്നും സർക്കാർ അവകാശപ്പെടുന്നു. രോഗമുക്തി നേടുന്നവർ 73.09% ആയി വർധിച്ചെന്നും ഇതു ‘മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണെന്നും’ മരണ നിരക്ക് 3.97% ആയി കുറഞ്ഞുവെന്നും സർക്കാർ അറിയിച്ചു.
English Summary: WHO suggests Ahmedabd COVID-19 measures as case study: Gujarat Government
കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056ൽ ബന്ധപ്പെടാം.