ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ ജോലിയിൽനിന്നു പിരിച്ചുവിട്ട് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കേരള സർവീസ് ചട്ടത്തിലെ 18–2 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്. ബിജുലാലിനെ നോട്ടിസ് നൽകാതെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ട്രഷറി തട്ടിപ്പിൽ അറസ്റ്റിലായ ബിജുലാൽ കുറ്റം സമ്മതിച്ചിരുന്നു.
രണ്ട് കോടിക്കു പുറമെ ഏപ്രിലിലും മേയിലും 74 ലക്ഷം രൂപവും തട്ടിയെടുത്തു. പണം ഉപയോഗിച്ചു റമ്മി കളിച്ചു. ഭൂമിയും സ്വർണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നൽകി. മുൻ ട്രഷറി ഓഫിസർ തന്നെയാണ് യൂസർ ഐഡിയും പാസ്‍വേഡും നൽകിയത്. ഒരു ദിവസം ട്രഷറി ഓഫിസർ കംപ്യൂട്ടർ ഓഫാക്കാൻ തനിക്ക് പാസ്‍വേഡ് പറഞ്ഞു തന്നെന്നാണു വിശദീകരണം. മാർച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി. ട്രഷറി ഓഫിസർ അവധിയിൽ പോയശേഷം പണം പിൻവലിക്കുകയായിരുന്നു.
English Summary: Treasury fraud case Bijulal expelled from work