ADVERTISEMENT

കോഴിക്കോട്∙ അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണക്കടത്തിനെ സഹായിക്കാൻ യുഎഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായദിശയിൽ പുരോഗമിക്കുകയാണ്. അതിനെ അട്ടിമറിക്കാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയപ്പോഴാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസിലെ ഫയലുകൾക്ക് തീവച്ചത്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ സിപിഎമ്മിനെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ജനങ്ങൾക്ക് മനസിലായതാണ്.

കുടുങ്ങുമെന്നായപ്പോൾ കേസ് വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടു മാത്രമാണ് സ്വർണക്കള്ളക്കടത്ത് പുറത്തുവന്നത്. ഇതിന്റെ ചൊരുക്കാണ് സിപിഎം വി.മുരളീധരനോട് തീർക്കുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള മന്ത്രി ബാലന്റെ ഭീഷണി ജനാധിപത്യവിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran Slams State Government on Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com