ADVERTISEMENT

തിരുവനന്തപുരം∙ സ്പെയ്സ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോൺമെന്റ് സിഐ കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരള ഐടി ഇന്‍ഫ്രാ സ്ട്രെക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഎൽ) എംഡി:ഡോ.ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് അറസ്റ്റ്. കോടതിയുടെ അനുമതിയോടെ പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും.

സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കു കയറിയത് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയില്‍നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, സ്പെയ്സ് പാർക്കിന്റെ ചുമതലയുള്ള കേരള ഐടി ഇന്‍ഫ്രാ സ്ട്രെക്ച്ചർ ലിമിറ്റഡ് നിയമന ഏജൻസിയായ പിഡബ്ല്യുസിയോട് വിശദീകരണം തേടി.

പിന്നീടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ രണ്ടാം പ്രതിയും സ്വപ്നയെ തിരഞ്ഞെടുത്ത വിഷൻ ടെക്നോളജിയെ മൂന്നാം പ്രതിയാക്കിയുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവസഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

English Summary: Fake Certificate: Swapna Suresh will be arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com