വനത്തില്‍ ഒറ്റപ്പെട്ട് 500ലധികം പേര്; വീടും ഭൂമിയുമില്ല: സഹായം തടഞ്ഞ് വനം വകുപ്പ്
Mail This Article
മലപ്പുറം∙ കഴിഞ്ഞ പ്രളയത്തില്‍ വീടും ഭൂമിയും നഷ്മായ മുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് ശുചിമുറിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനു തടസമായി വനം വകുപ്പ്. ചാലിയാറിനു കുറുകെയുളള പാലം കൂടി ഒലിച്ചു പോയതോടെ 123 കുടുംബങ്ങളിലായി 500ലധികം ആദിവാസികളാണ് ഒറ്റപ്പെട്ടു കഴിയുന്നത്.
കൊടും വനത്തിനുളളില്‍ ഷീറ്റു വലിച്ചു കെട്ടിയ കൂരയിലും ഏറുമാടത്തിലുമായി കഴിയുന്ന ആദിവാസികള്‍ക്ക് ശുചിത്വമിഷന്‍ അനുവദിച്ച ശുചിമുറികള്‍ നിര്‍മിക്കുന്നതിനു പോലും വനം വകുപ്പ് തടസം നില്‍ക്കുകയാണ്. 54 കുടുംബങ്ങള്‍ക്ക് ശുചിമുറികള്‍ നിര്‍മിക്കാന്‍ 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും വനം വകുപ്പ് നിര്‍മാണത്തിന് തടസം നിന്നു.
തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ക്ക് കുടിവെളളമെത്തിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡറായെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതും തടഞ്ഞു. ഇരുട്ടുകുത്തിയിലെ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെ നിര്‍മാണത്തിന് അനുവദിച്ച 8 ലക്ഷവും പാഴാവുകയാണ്.
English Summary: Tribal families in Munderi forest in crisis