ADVERTISEMENT

തിരുവനന്തപുരം ∙ സോളർ കേസിൽ ബിജു രാധാകൃഷ്ണനു മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സോളർ ഉപകരണങ്ങളുടെ വിതരണാവകാശം നേടിക്കൊടുക്കാം എന്നു പറഞ്ഞു 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.  തട്ടിപ്പു കേസിലെ ഒന്നാം പ്രതിയാണു ബിജു. മറ്റു പ്രതികളായ ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവർക്കെതിരെ അടുത്ത മാസം 2 മുതൽ വിചാരണ ആരംഭിക്കും.

കോടതിയിൽ ബിജു കുറ്റം സമ്മതിച്ചു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നതിനാൽ ശിക്ഷാ കാലയളവ് കുറവ് ചെയ്യണം എന്ന ബിജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കൽനിന്നും തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഈ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തതിനു തമ്പാനൂർ പൊലീസാണു കേസ് റജിസ്റ്റർ ചെയ്‍തത്.

Content Highlights: Biju Radhakrishnan, Solar Case, Shalu Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com