അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: മുല്ലപ്പള്ളി; ഖേദപ്രകടനം
Mail This Article
തിരുവനന്തപുരം∙ ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിന് ഇരയായാല്‍ മരിക്കും. അല്ലെങ്കിൽ പിന്നീട് സംഭവിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ മനോരമ ന്യൂസിനോട് പറഞ്ഞു. മുല്ലപ്പള്ളിയുടേത് പൊള്ളയായ ഖേദപ്രകടനമെന്നും അവർ ആരോപിച്ചു.
English Summary: Controversial remarks by Mullappally Ramachandran