ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ ഡിജിപിക്ക് കത്തു നല്‍കി. കേന്ദ്ര ഏജന്‍സിയെ വിമര്‍ശിക്കുന്ന ശബ്ദരേഖ സ്വപ്നയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉറവിടം കണ്ടെത്തണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യത്തില്‍ അന്വേഷണം തുടങ്ങാന്‍ പൊലീസും തയാറായിട്ടില്ല. തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്നയുടെ മൊഴി. പ്രാഥമിക അന്വേഷണം നടത്തിയശേഷം ജയില്‍ ഡിഐജി പറഞ്ഞത് ശബ്ദം സ്വപ്നയുടേത് തന്നെയെന്നാണ്. എന്നാല്‍ അദ്ദേഹം ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതു ശബ്ദം സ്വപ്നയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ്.

എപ്പോള്‍, ആരോട് പറഞ്ഞെന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാല്‍ പൊലീസ് അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാവൂ എന്നും പറയുന്നു. ജയില്‍ വകുപ്പ് കയ്യൊഴിഞ്ഞതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പൊലീസും തയാറായിട്ടില്ല. വ്യാജ ശബ്ദരേഖയെന്ന് സ്വപ്നയോ ജയില്‍ വകുപ്പോ പറയാത്തതിനാല്‍ പുറത്തായതില്‍ കുറ്റകൃത്യമില്ല. അതിനാല്‍ എജിയുടെ നിയമോപദേശം ലഭിച്ചാല്‍ മാത്രം നടപടിയെയെന്ന് പറഞ്ഞ് പൊലീസും കൈ മലർത്തുകയാണ്.

English Summary: ED urges probe on Swapna Suresh's audio clip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com