മോദിയുടെ വാരാണസി ഓഫിസ് 7.5 കോടിക്ക് വിൽപ്പനയ്ക്കെന്ന് പരസ്യം; 4 പേർ അറസ്റ്റിൽ
Mail This Article
വാരാണസി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫിസ് വില്‍പ്പനയ്ക്കെന്ന് പരസ്യം. വില ഏഴര കോടി രൂപ. പ്രമുഖ ക്ലാസ്സിഫൈഡ്സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫിസ് വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്. ഓഫിസിന്റെ ചിത്രം സഹിതമാണ് പരസ്യം.
സംഭവത്തിൽ നാലു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷമീകാന്ത് ഒജ്‍ഹ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പരസ്യം പങ്കുവച്ചത്. പരസ്യം ഉടൻ തന്നെ പിൻവലിച്ചെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വാരാണസി പൊലീസ് അറിയിച്ചു. ഓഫിസിന്റെ ഫോട്ടോയെടുത്ത ആളടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നാലു മുറികളും നാലു ബാത്‌റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്‌ക്വയര്‍ഫീറ്റുള്ള, പ്രധാനമന്ത്രിയുടെ വാരാണസിയിലെ പാര്‍ലമെന്റ് ഓഫിസാണ് വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയിട്ടുള്ളത്. ‘ഹൗസ് ആൻഡ് വില്ല’ എന്ന വിഭാഗത്തിൽ 'പിഎംഒ ഓഫിസ് വാരാണസി' എന്നു പേരു നൽകിയിയാണ് പരസ്യം നൽകിയിരിക്കുന്നത്. പരസ്യം പിന്നീടു നീക്കി.
English Summary : PM Modi’s Office in Varanasi Put up for Sale on OLX, Police Arrest 4 People for Posting Ad