കിഫ്ബി സിഎജി റിപ്പോര്‍ട്ട്: അടിയന്തര പ്രമേയത്തിന് അനുമതി; അപ്രതീക്ഷിതനീക്കം
Mail This Article
തിരുവനന്തപുരം∙ കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുള്‍പ്പെടെ നടത്തിയ കടമെടുപ്പ് ഭരണടനാലംഘനമാണെന്ന സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കറുടെ അനുമതി. ഉച്ചയ്ക്കു 12.30ന് ആണ് ചർച്ച. ഒന്നരമണിക്കൂർ ചർച്ചയുണ്ടാകും. പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടിസ് നൽകിയത്.
സിഎജിക്കെതിരെ ധനമന്ത്രി ടി.എം.തോമസ് ഐസക് രൂക്ഷമായ വിമർശനം ഉന്നയിച്ചു. വികസനം തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സർക്കാരിന്റെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. തുടർന്നാണ് പ്രമേയം ചർച്ച ചെയ്യാമെന്ന നിലപാടിലേക്കു സർക്കാരെത്തിയത്.
കിഫ്ബി 2018–19 സാമ്പത്തിക വർഷത്തിൽ നടത്തിയ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് ഗുരുതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്ന് വി.ഡി.സതീശൻ നോട്ടിസിൽ ചൂണ്ടിക്കാട്ടി.
English Summary: Resolution Against KIIFB