ADVERTISEMENT

കണ്ണൂർ∙ സ്ഥാനമാനങ്ങളെക്കുറിച്ചൊന്നും ചർച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം ബിജെപി തീരുമാനിക്കുമെന്നും ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ തീരുമാനിച്ച മെട്രോമാൻ ഇ. ശ്രീധരൻ മനോരമ ഓൺലൈനോടു പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.

ബിജെപിയിൽ ചേരാൻ കാരണം ?

പെട്ടെന്നെടുത്ത തീരുമാനമല്ല. 10 വർഷമായി ഞാൻ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാർട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതിൽനിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചർച്ചകൾ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാൻ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങൾ കേരളത്തിനായി മനസിലുണ്ട്. അവയിൽ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നൽകികഴിഞ്ഞു.

നരേന്ദ്ര മോദി , അമിത് ഷാ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയശേഷമാണോ ഈ തീരുമാനം?

അല്ല. ഇതു കേരളനേതൃത്വവുമായി മാത്രം നടത്തിയ ചർച്ചകൾക്കു ശേഷം എടുത്ത തീരുമാനമാണ്.

ഇനി കേരള സർക്കാരുമായി ബന്ധം തുടരുമോ?

കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു കേരളസർക്കാരുമായി ബന്ധപ്പെട്ടിരുന്നത്. രണ്ടും പൂർത്തിയായ സാഹചര്യത്തിൽ ഇനി ഔദ്യോഗികബന്ധം തുടരില്ല. ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ മുഴുകും.

വികസനം കൊണ്ടുവരാന്‍ ബിജെപിക്കു കഴിയും. എല്‍ഡിഎഫ് ഭരണത്തില്‍ നിരാശ. വികസനപദ്ധതികളില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്കു വേണ്ടിയാണ്. പാര്‍ട്ടിക്കു വേണ്ടിയല്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

English Summary: Metroman E Sreedharan's reaction to joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com