ADVERTISEMENT

തിരുവനന്തപുരം∙ മനുഷ്യജീവൻ സംരക്ഷിക്കാനാണ് ആർഎസ്എസുമായി ചർച്ച നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗാചാര്യൻ ശ്രീ എമ്മിന്റെ നേതൃത്വത്തിൽ നടന്ന സിപിഎം–ആർഎസ്എസ് സമാധാന ചർച്ചയെ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ആരും കൊല്ലപ്പെടരുതെന്നു കരുതുന്നതുകൊണ്ടാണ് ചർച്ച നടത്തിയതെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. കോൺഗ്രസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. ശ്രീ എം നടത്തിയ പദയാത്രയിൽ ഡിസിസി പ്രസിഡന്റടക്കം പങ്കെടുത്തു. അക്രമം ഒഴിവാക്കാൻ ആരുമായും സർക്കാർ ചർച്ചയ്ക്കു തയാറായിട്ടുണ്ട്. നിയമസഭയിലടക്കം ഉഭയകക്ഷി ചർച്ചയുടെ കാര്യം പറഞ്ഞിട്ടുണ്ട്. തലയിൽ മുണ്ടിട്ട് ഒരു ചർച്ചയ്ക്കും പോയിട്ടില്ല. കോലീബി സംഖ്യത്തിനു നേരത്തെ തലയിൽ മുണ്ടിട്ടു പോയവരുണ്ട്.

പരസ്പരം കൊല നടക്കുന്ന ഘട്ടത്തിൽ ചർച്ചയിലൂടെ പരിഹാരം കണ്ടുകൂടെ എന്ന നിർദേശം വന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ നടപടിയെടുക്കേണ്ടിവരും. അങ്ങനെയാണ് രണ്ടുകൂട്ടരും ചർച്ച നടത്തിയത്. ശ്രീ എം അതിൽ പങ്കാളിയായിരുന്നു. അദ്ദേഹം ചർച്ചയ്ക്കു മുൻകൈ എടുത്തു. തന്നെ വന്നു കണ്ടപ്പോള്‍ പ്രായോഗികമാണോ എന്ന് താൻ ചോദിച്ചു. ശ്രീ എം സെക്കുലറായ സന്യാസിവര്യനാണ്. വിഭാഗീയതയുടെ വക്താവല്ലാത്തതിനാലാണ് അദ്ദേഹവുമായി ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസുമായി രാഷ്ട്രീയ സംഘർഷമുണ്ടായിരുന്ന 1980കളിൽതന്നെ സമാധാന ചർച്ചകൾ നടന്നിട്ടുണ്ട്. രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. ആർഎസ്എസിനെക്കുറിച്ച് എഴുതിയ പുസ്തകത്തിലാണ് ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ച നടത്തിയെന്നു പറയുന്നത്. രാഷ്ട്രീയ ബാന്ധവത്തിന്റെ ഭാഗമായാണ് ചർച്ചയെന്നു പുസ്തകത്തിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ, കോൺഗ്രസും ആർഎസ്എസും നടത്തിയ രഹസ്യ ചർച്ചയെക്കുറിച്ച് പുസ്കത്തിൽ പറയുന്നുണ്ട്. അയോധ്യയിൽ ശിലാന്യാസം നടത്തുന്നതിനെ സംബന്ധിച്ചായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

English Summary: Pinarayi Vijayan on CPM- RSS Talk in the Presence of Sri M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com