ADVERTISEMENT

ചെന്നൈ∙ എം.കെ. സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി മേയ് 7ന് അധികാരമേൽക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാവും രാജ്ഭവനിൽ നടത്തുക. 

ചെറുപ്പക്കാർക്ക് പ്രാധാന്യം നൽകുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന് മന്ത്രിസ്ഥാനം നൽകേണ്ടെന്നാണ് തീരുമാനം. കന്നിയങ്കത്തിൽ ചെപോക്ക് മണ്ഡലത്തിൽനിന്ന് വിജയിച്ചെങ്കിലും മന്ത്രിസഭയിൽ ഇടം പിടിക്കാൻ ഉദയനിധി ഒരു കൊല്ലമെങ്കിലും കാത്തിരിക്കണമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. സ്റ്റാലിന്റെ പിതാവും ഡിഎംകെ അതികായനുമായിരുന്ന എം. കരുണാനിധിയുടെ മന്ത്രിസഭകളിൽ ചെറുപ്പക്കാരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതിനെ തിരുത്തുന്ന സമീപനമാണ് സ്റ്റാലിൻ നടത്തുന്നത്. 

ചൊവ്വാഴ്‌ച വിളിച്ചുചേർക്കുന്ന പാർട്ടിയോഗത്തിൽ ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പാർട്ടിയുടെ നിയമസഭാ നേതാവായി സ്റ്റാലിനെ പ്രഖ്യാപിക്കും. നിയമസഭയിലേക്ക് 746 വോട്ട് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദുരൈ, സ്റ്റാലിന് എതിരായ നിലപാട് എടുക്കാൻ സാധ്യത വിരളമാണ്. തോൽവി സമ്മതിച്ചു മുഖ്യമന്ത്രി പദവി രാജിവച്ച ഇ. പളനിസ്വാമി, സ്റ്റാലിനെ അഭിനന്ദിച്ചു. ആകെയുള്ള 234ൽ ഡിഎംകെ സഖ്യം 160 സീറ്റ് നേടി.

English Summary: Stalin expected to take oath on May 7; Udhayanidhi unlikely in 'younger' cabinet

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com