ADVERTISEMENT

പാലക്കാട്∙ തേ‍ാറ്റാലും ജയിച്ചാലും പാലക്കാടിനു തന്റെ സേവനമുണ്ടാകുമെന്നു പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നുവെന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍. ഇനിയങ്ങേ‍ാട്ട് അതിനാണു പരിഗണനയെന്നും ഇ.ശ്രീധരൻ പറഞ്ഞു. സമഗ്രമായ അടിസ്ഥാന വികസനമാണു ലക്ഷ്യം. നഗരസഭാ അംഗങ്ങളുമായി വിഷയം നേരിട്ടു ചർച്ച ചെയ്യും. ഷാഫി പറമ്പിൽ എംഎൽഎ വിളിച്ചിരുന്നു. വികസന പ്രവർത്തനങ്ങളിൽ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റം പറയാനില്ല. സംഘടനയിലെ എല്ലാവരും നന്നായി പ്രവർത്തിച്ചു. ചില രാഷ്ട്രീയ അടിയെ‍ാഴുക്കുകൾ ഉണ്ടായിട്ടുണ്ടാകാം. വിജയവും തേ‍ാൽവിയും ഒരു‍പേ‍ാലെ കാണാനാണു ശീലിച്ചിട്ടുള്ളത്. അതുകൊണ്ടാകാം ലീഡ് നില ഉയർന്നപ്പേ‍ാൾ അത്യാഹ്ലാദവും താഴേ‍ാട്ടു പേ‍ാന്നപ്പേ‍ാൾ കടുത്ത നിരാശയുമുണ്ടായില്ല. ഭാരതപ്പുഴ നവീകരണത്തിനുള്ള ഫ്രൻഡ്സ് ഒ‍ാഫ് ഭാരതപ്പുഴയുടെ പ്രവർത്തനത്തിനു പരമാവധി സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹം. ജമ്മു കശ്മീരിലെ ദാൽ തടാകം ശുചീകരിക്കാനുള്ള വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞു. കേ‍ാവിഡ് കാലത്ത് അനുബന്ധ നടപടികളുടെ പ്രയാസം ബന്ധപ്പെട്ടവരെ ബേ‍ാധ്യപ്പെടുത്തി.

രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ വിദ്യാർഥികളിലും സ്ഥാപനങ്ങളിലും എത്തിക്കാനായി ഡൽഹി കേന്ദ്രീകരിച്ചു തുടങ്ങിയ എഫ്ആർഎൻവിയുടെ (ദ് ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഒ‍ാഫ് നാഷനൽ വാല്യൂസ്) സ്ഥാപക അധ്യക്ഷനാണു ശ്രീധരൻ. മൂല്യങ്ങളുമായി ബന്ധപ്പെട്ടു സംഘടന നൽകിയ നിർദേശങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയതു നേട്ടമാണെന്നും അധ്യാപകർക്കായി തയാറാക്കിയ മാന്വൽ കർണാടക സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയപ്പേ‍ാൾ അനുകൂല മറുപടി ലഭിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Palakkad Constituency, E Sreedharan, Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com