ADVERTISEMENT

ന്യൂഡൽഹി∙ അസമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗം ഹിമന്തയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി കേന്ദ്രനിരീക്ഷകനായ മന്ത്രി നരേന്ദ്രസിങ് തോമർ അറിയിച്ചു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് പേരു നിർദേശിച്ചതെന്നറിയുന്നു. ഞായറാഴ്ച രാവിലെ സോനോവാളിന്റെ വസതിയിൽ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ശർമയും സോനോവാളും ചർച്ച നടത്തിയിരുന്നു.

ബിജെപി ജനറൽ സെക്രട്ടറി അരുൺസിങും യോഗത്തിൽ പങ്കെടുത്തിരുന്നു. സർബാനന്ദ സോനോവാൾ യോഗത്തിനു മുൻപ് ഗവർണറെ കണ്ട് രാജി നൽകി. ശനിയാഴ്ച രാത്രി ഡൽഹിയിൽ ഹിമന്തയും സോനോവാളും ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ 60 എംഎൽഎമാരിൽ ഭൂരിഭാഗവും ഹിമന്ത ശർമയെയാണ് പിന്തുണയ്ക്കുന്നത്.

2014ൽ കോൺഗ്രസ് വിട്ടു വന്ന നേതാവാണ് ഹിമന്ത ബിശ്വശർമ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ‘ട്രബിൾ ഷൂട്ടറാ’യാണ് അറിയപ്പെടുന്നത്. സോനോവാളിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തേ സ്പോർട്സ് സഹമന്ത്രിയായിരുന്നു സോനോവാൾ.

English Summary: Himanta Biswa Sarma to be Assam's new chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com