‘മുറിക്കുള്ളിൽ തുമ്മിയാൽ പോലും കേൾക്കും; മരണം എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ’
Mail This Article
പാലക്കാട്∙ സജിതയെ പത്തുവര്‍ഷം മുറിയില്‍ താമസിപ്പിച്ചെന്ന റഹ്മാന്റെ അവകാശവാദം തള്ളി റഹ്മാന്റെ മാതാപിതാക്കൾ. സജിത 10 വർഷം മുറിക്കുള്ളിൽ കഴിഞ്ഞുവെന്നത് കള്ളമാണെന്നും വിശ്വാസയോഗ്യമല്ലെന്നും പിതാവ് മുഹമ്മദ് ഗനിയും മാതാവ് അത്തിക്കയും പറയുന്നു.
‘മുറിക്കുള്ളിൽ തുമ്മിയാൽ പോലും പുറത്തുകേൾക്കും. അടുത്തിടെയാണ് ജനലിന്റെ കമ്പികൾ മുറിച്ചുമാറ്റിയത്. അതിലൂടെയിറങ്ങി സജിതയ്ക്ക് ശുചിമുറി ഉപയോഗിക്കാനാകില്ല. ഭക്ഷണം കൂടുതൽ എടുക്കാറില്ല. ഒരാൾക്ക് ആവശ്യമായ ഭക്ഷണം മാത്രമേ മകൻ എടുത്തിരുന്നുള്ളൂ’– മാതാപിതാക്കൾ വ്യക്തമാക്കി.
മുറി പൊളിച്ച് മേൽക്കൂര മാറ്റിയിട്ട് മൂന്നുവർഷമായതേയുള്ളൂ. ടീപ്പോ ഭിത്തിയോട് ചേർത്ത് വച്ചിട്ട് ഇതിനുള്ളിലാണ് സാജിത കഴിഞ്ഞതെന്നാണ് റഹ്മാൻ പറഞ്ഞത്. ഉയരമുള്ള പെൺകുട്ടി എങ്ങനെയാണ് ഇത്രയും ഹൈറ്റിൽ ഇരിക്കുന്നത്. ഒരു പെണ്ണ് പത്തുവർഷം മുറിയിൽ ഇരിക്കുമ്പോൾ എന്തെങ്കിലും ഉണ്ടാകില്ലേ. ഒരു ചുമയെങ്കിലും ഞങ്ങൾ കേൾക്കില്ലേ. അങ്ങനെ കേട്ടാൽ അതിനെ ഞങ്ങൾ ഒതുക്കുമോ. ഇല്ല. നാട്ടുകാരുമായി ആലോചിച്ച് എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യും. ഇങ്ങനെ പോയതുകൊണ്ട് കുഴപ്പമില്ല. മരണം എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. ഞങ്ങൾ കൂടി പ്രതികളാകില്ലേ. ജനലിന് അഴികളുണ്ടായിരുന്നു. അത് ചിതൽ പിടിച്ചിരുന്നെന്നാണ് റഹ്മാൻ പറഞ്ഞതെന്നും അത് ശരിയല്ലെന്നും മുഹമ്മദ് ഗനി പറയുന്നു.
English Summary: Parents reject Rahman's claim that he hid lover in his room for 10 years