ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
Mail This Article
വർക്കല ∙ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ (98) സമാധിയായി. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം 5 മണിക്ക് ശിവഗിരിയിൽ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.
സ്വാമി പ്രകാശാനന്ദ ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. 95–97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായി.
23–ാം വയസ്സിൽ സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ശിവഗിരിയിലെത്തുന്നത്. 35–ാം വയസ്സിൽ സന്യാസദീക്ഷ സ്വീകരിച്ചു. പ്രകാശാനന്ദ പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്. പിറവന്തൂർ കളത്താരടി തറവാട്ടിലാണ് ജനനം.
English Summary: Former head of Sivagiri mutt, Swami Prakashananda passes away