ADVERTISEMENT

കൊല്ലം∙ മന്ത്രി എ.കെ.ശശീന്ദ്രനെയും പ്രതികള്‍കളെയും മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. തന്നെ എത്ര സ്വാധീനിച്ചാലും അധിക്ഷേപിച്ചാലും മന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറില്ല. മൊഴിയെടുക്കാന്‍ വിളിച്ചെന്ന പൊലീസിന്റെ നിലപാട് തെറ്റാണ്. മൊഴിയെടുക്കാനാണ് വന്നത് എന്ന് ആരും പറഞ്ഞില്ല. പ്രതിക്കൊപ്പംനിന്ന് പൊലീസ് തന്നെ ആക്ഷേപിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയെ അപമാനിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം അന്വേഷിക്കാനാണെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: Harassment case: Complainant woman slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com