മറ്റൊരാളുമായുള്ള പ്രണയം എതിർത്തു; കൊല തർക്കത്തിനിടെ: കുറ്റമേറ്റ് സഹോദരീഭര്‍ത്താവ്
ആലപ്പുഴ∙ ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ആദ്യം തന്നെ ഈ സംശയം ശക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷമേ ഇതു സ്ഥിരീകരിക്കൂ. യുവതിയുടെ മൂത്ത സഹോദരിയുടെ .. Crime News, Murder
ആലപ്പുഴ∙ ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ആദ്യം തന്നെ ഈ സംശയം ശക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷമേ ഇതു സ്ഥിരീകരിക്കൂ. യുവതിയുടെ മൂത്ത സഹോദരിയുടെ .. Crime News, Murder
ആലപ്പുഴ∙ ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ആദ്യം തന്നെ ഈ സംശയം ശക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷമേ ഇതു സ്ഥിരീകരിക്കൂ. യുവതിയുടെ മൂത്ത സഹോദരിയുടെ .. Crime News, Murder
ആലപ്പുഴ∙ ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ആദ്യം തന്നെ ഈ സംശയം ശക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷമേ ഇതു സ്ഥിരീകരിക്കൂ. യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് (ഉണ്ണി – 40) ആണ് ശനിയാഴ്ച രാത്രി പിടിയിലായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ രതീഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. യുവതി മറ്റൊരാളുമായി അടുപ്പത്തിലായതു ചോദ്യം ചെയ്തപ്പോൾ വീട്ടിനകത്തുവച്ച് തർക്കമുണ്ടായെന്നു രതീഷ് പറഞ്ഞു. വീട്ടിനകത്ത് കട്ടിലിൽ ഇരുന്നപ്പോഴാണ് തർക്കമുണ്ടായത്. മര്‍ദിച്ചപ്പോള്‍ ബോധരഹിതയായ നിലത്ത് തലയടിച്ചു വീണ യുവതിയെ, കഴുത്തുഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണ് അടുത്ത മുറിയിലേക്കു മാറ്റിയിട്ടത്. രതീഷ് പറഞ്ഞ കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ഒത്തുനോക്കിയ ശേഷമേ പൊലീസ് സ്ഥിരീകരിക്കുകയുള്ളൂ. ഇരുവരും തമ്മിൽ അടുപ്പമായിരുന്നെന്നും സൂചനയുണ്ട്.
സംഭവശേഷം കാണാതായ രതീഷിനെ, ശനിയാഴ്ച രാത്രി ഏഴോടെ ചേർത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടിൽനിന്നാണ് പിടിയിലായത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് യുവതി. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കൽ കോളജിൽനിന്നു ജോലി കഴിഞ്ഞു ചേർത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.
രാത്രി വൈകിയും യുവതി എത്താത്തതിനാൽ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുക്കാതായി. വൈകിയെത്തുന്ന ദിവസങ്ങളിൽ യുവതിയെ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ള രതീഷിനെയും ഫോണിൽ കിട്ടാതായപ്പോൾ വീട്ടുകാർ രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതിയുടെ സഹോദരിക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടിൽ ആരുമില്ലെന്നു തോന്നിയതിനാൽ രാത്രി വൈകി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് വീടിനുള്ളിൽ തറയിൽ കിടന്ന മൃതദേഹം കണ്ടത്. കിടപ്പുമുറിയോടു ചേർന്നുള്ള മുറിയിലായിരുന്നു മൃതദേഹം.
English Summary: Nurse Harikrishna Found Dead in Sister's House, Brother in Law Statement