അഖിലേന്ത്യ മെഡിക്കൽ പ്രവേശനം: 27% ഒബിസി സംവരണം നടപ്പാക്കി കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ഈ വർഷത്തെ അഖിലേന്ത്യ മൈഡിക്കൽ, െഡന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27% പിന്നാക്ക സംവരണം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുകൂടാതെ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണവും ഏർപ്പെടുത്തി. സർക്കാരിന്റെ പുതിയ തീരുമാനം 5550 ഓളം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുമെന്നാണ് വിവരം.
ബിരുദ, ബിരദാനന്തര കോഴ്സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനവുമാണ് അഖിലേന്ത്യ ക്വോട്ടയായി നൽകുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങൾക്കു മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. 2007ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി വിഭാഗത്തിനു 15%, പട്ടികവർഗ വിഭാഗങ്ങൾക്ക് 7.5% എന്നിങ്ങനെയാണ് സംവരണം അനുവദിച്ചത്.
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരെടുത്ത ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.
English Summary :27% quota for OBCs, 10% for EWS candidates within All India Quota scheme for graduate & post-graduate medical courses