ADVERTISEMENT

കൊല്ലം∙ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരിച്ചു. പ്രസവം നടത്തിയ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിനു പരാതി നൽകി. കൊറ്റമ്പള്ളിൽ പത്മാലയത്തിൽ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഇന്നലെ രാത്രി 11.45ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു മരിച്ചത്.

പൊന്നുവിന്റെ രണ്ടാം പ്രസവമായിരുന്നു. ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് പൊന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ അമിത രക്തസ്രാവം ഉണ്ടായാതിനെ തുടർന്ന് വൈകിട്ടോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊന്നുവിനു 5 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. വിദേശത്തായിരുന്ന ഭർത്താവ് സന്തോഷ് ഇന്നു നാട്ടിലെത്തും.

English Summary :The woman died of excessive bleeding following child birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com