ADVERTISEMENT

കൊച്ചി∙ ബലാത്സംഗ കേസിലെ അതിജീവിതയെ ഹണിട്രാപ്പിൽ കുടുക്കുമെന്ന് പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കേസിൽനിന്നു പിൻമാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു. ബിസിനസ് പങ്കാളിയുടെ മകൻ ആലപ്പുഴ സ്വദേശി ശരത് എന്നയാൾക്കു വേണ്ടിയാണ് മോൻസൻ ഇടപെട്ടതെന്നു യുവതി പറഞ്ഞു.

ആദ്യം കൊടുത്ത പരാതിയിൽ മോൻസന്റെ പേര് പരാമർശിച്ചിരുന്നു. ഇതിൽ നടപടി വരാതിരുന്നതോടെ വീണ്ടും പരാതി നൽകി. കോടതിയിൽ മൊഴി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പ്രതികൾക്കു വേണ്ടി ഇയാൾ നേരിട്ടു തന്റെ പിതാവിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്.

താൽപര്യമില്ലെന്ന് അറിയിച്ചതിനു ശേഷം തന്റെ സഹോദരനെയും സുഹൃത്തിനെയും വീട്ടിലേക്കു വിളിച്ചു. ഒത്തുതീർപ്പു ചർച്ച എന്ന പേരിലാണ് വിളിച്ചത്. സഹോദരൻ പോയില്ല. പകരം ചെന്ന സുഹൃത്തിനെ പ്രതി ചിത്രീകരിച്ച യുവതിയുടെ നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കാതിരുന്നതോടെ ഗുണ്ടകളെ വീട്ടിലേക്ക് അയച്ചും ഭീഷണി തുടർന്നു.

പൊലീസിൽ നൽകിയ പരാതികളുടെ വിവരങ്ങൾ മോൻസനു ലഭിക്കുന്നുണ്ടായിരുന്നു. ഇയാളുടെ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കുകയായിരുന്നു. ഇപ്പോൾ കേസിന്റെ സ്ഥിതി എന്താണെന്ന് അറിയില്ല. കേസിൽ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും പരാതി നൽകുമെന്നും യുവതി പറഞ്ഞു.

English Summary: Monson Mavunkal Intervention in Rape Case also, Says Victim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com