സന്ദീപിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരം; കോടതി പരിശോധിക്കണം: കോടിയേരി
Mail This Article
തിരുവനന്തപുരം∙ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശം കോടതി പരിശോധിക്കണം. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ.ടി.ജലീല്‍, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്നാണ് സന്ദീപ് നായർ വെളിപ്പെടുത്തിയത്. ഇവരുടെ പേര് പറഞ്ഞാല്‍ കേസില്‍നിന്നു രക്ഷിക്കാമെന്നായിരുന്നു ഇഡിയുടെ വാഗ്ദാനമെന്ന് സന്ദീപ് പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നു ശനിയാഴ്ച ജയിൽ മോചിതനായതിനു പിന്നാലെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
സ്വര്‍ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറയുന്നില്ല. കോണ്‍സുലേറ്റിനു ബാഗ് വന്നത് അറിഞ്ഞിരുന്നു. സ്വപ്ന സുരേഷിന്റെ കൂടെ ഒളിവില്‍ പോയത് സഹായിക്കാനാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റില്‍ പോയിട്ടുണ്ട്. ശിവശങ്കറിന് കേസില്‍ പങ്കില്ലെന്നാണ് വിശ്വാസമെന്നും സന്ദീപ് നായർ പറഞ്ഞു.
English Summary: Kodiyeri Balakrishnan on Sandeep Nair's Statement