ADVERTISEMENT

കൊല്ലം∙ ഉത്ര വധക്കേസ് വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ കുടുംബം. നീതി ലഭിച്ചില്ലെന്നും ശിക്ഷാനിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നതെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. സാധ്യമായ നിയമനടപടികള്‍ തുടരുമെന്നും വധശിക്ഷ ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് അവർ പറഞ്ഞു.

വധശിക്ഷ നൽകാൻ തക്ക അത്യപൂർവസ്വഭാവം കേസിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി സൂരജിന് കോടതി വധശിക്ഷ ഒഴിവാക്കിയത്. അതേസമയം, ധാർമികതയുടെ പേരിലുള്ള വിധിയെന്ന് പ്രതിഭാഗം പ്രതികരിച്ചു. ശിക്ഷ തെളിവില്ലാതെയാണെന്നും അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്കാണ് ജീവപര്യന്തം. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിന് പത്തും തെളിവ് നശിപ്പിച്ചതിന് ഏഴും വർഷം തടവ്. സൂരജ് 5.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

English Summary: Uthra case verdict: Mother's response on verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com