ADVERTISEMENT

കൊല്ലം ∙ പ്രതി സൂരജ് അര്‍ഹിക്കുന്നതു വധശിക്ഷ തന്നെയാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു. ഈ സമൂഹത്തില്‍ ജീവിച്ചിരിക്കാന്‍ സൂരജ് യോഗ്യനല്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയുടെ പ്രായം അളവുകോലാക്കുന്നതിനോട് യോജിക്കാനാവില്ല. ഇത്രയും ക്രൂരനായ ഒരാള്‍ സമൂഹത്തില്‍ തിരിച്ചെത്തിയാല്‍ എന്തു മാനസാന്തരമാണ് ഉണ്ടാവുക. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനം വിലമതിക്കാനാവാത്തതെന്നും മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ല്‍ വിഷു പറഞ്ഞു.

ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണു കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കൂ. ശിക്ഷാവിധിയില്‍ തൃപ്തയില്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

English Summary: Uthra Murder Case Verdict: Uthra brother Vishu against Sooraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com