ADVERTISEMENT

തൊടുപുഴ∙ കൊക്കയാർ പൂവിഞ്ചിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി. ഏഴു വയസ്സുകാരൻ മുഹമ്മദ് റിസാന്റെ (സച്ചു) മൃതദേഹമാണ് ഇന്നു രാവിലെ 11ഓടെ കണ്ടെടുത്തത്. ഇതോടെ പൂവിഞ്ചിയിൽ അപകടത്തിൽ പെട്ട 6 പേരുടെയും മൃതദേഹം കണ്ടെടുത്തു. ഇതിൽ 5 പേരും പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഇടുക്കി ജില്ലയിൽ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടിയാണ് ഇനി കിട്ടാനുള്ളത്.  

കൊക്കയാർ പൂവഞ്ചിയിൽ ശനിയാഴ്ച ഉരുൾപൊട്ടലിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേരാണ് ഒന്നിച്ചു മണ്ണിനടിയിലായത്. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീൻ (10), അംന (7), ഫൗസിയയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഹ്സാന (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു.  

ഇവരിൽ അംന, അഹ്സാന, അഹിയാൻ എന്നിവരെയാണ് കോൺക്രീറ്റ് സ്ലാബിനടിയിൽ ഒന്നിച്ചു കളിച്ചുവളർന്ന മൂന്നു കുഞ്ഞോമനകൾ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.ഫൗസിയയുടെയും മകൻ അമീനിന്റെയും മൃതദേഹങ്ങൾ കുറച്ചു മാറിയാണ് കണ്ടെത്തിയത്. ഒഴുക്കിൽപെട്ടു കാണാതായ ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടെത്തിയിട്ടില്ല. 

English Summary : One more dead body found at Kokkayar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com