ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദം, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍  നവംബര്‍ 30 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ 2 വരെ കനത്ത മഴ ഉണ്ടാകില്ലെന്നാണ് പ്രവചനം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. നവംബര്‍ 29ന് ചക്രവാതച്ചുഴി  അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. വടക്ക് കിഴക്കന്‍ കാറ്റ് തെക്ക് ‌ആന്ധ്ര - തമിഴ്‌നാട് തീരങ്ങളില്‍ ശക്തി പ്രാപിച്ചു.

വീണ്ടും ന്യൂനമർദ ഭീഷണിയിൽ തമിഴ്നാട്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതായി ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആൻഡമാനിനടുത്ത് രൂപപ്പെടുന്ന ന്യൂനമർദം നാളെയോടെ ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഈ നവംബറിൽ മാത്രം ചെന്നൈയിൽ പെയ്ത മഴ 1000 മില്ലിമീറ്റർ പിന്നിട്ടു. ഈ മാസം 27 രാത്രി 8.30 വരെ 1006 മില്ലിമീറ്റർ മഴയാണു പെയ്തത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ ഇതിനു മുൻപ് 4 തവണ മാത്രമാണ് നവംബറിൽ ആയിരം മില്ലിമീറ്റർ മഴ പെയ്തത്.

English Summary: Extremely Heavy Rain In Kerala,Tamil Nadu : Weather Office Issues Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com