ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം
Mail This Article
മുംബൈ∙ ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മലയാളി റോണ വിൽസൺ ഉൾപ്പെടെ 8 പേരുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ചില സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
എൻഐഎ അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സമയംനീട്ടികൊടുത്തതിനാലാണ് ഇവരുടെ ജാമ്യം നേരത്തെ സെഷൻസ് കോടതി തള്ളിയത്. അത്തരത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയം നീട്ടിക്കൊടുക്കാനുള്ള അധികാരം സെഷൻസ് കോടതിക്കാണോ അതോ എൻഐഎ നിയമപ്രകാരമുള്ള ഡെസിഗ്നേറ്റഡ് പ്രത്യേക കോടതിക്കാണോ എന്നൊരു നിയമപ്രശ്നമാണ് ഉയർന്നുവന്നത്. ഈ വിഷയത്തിലാണ് ഇപ്പോൾ ബോംബൈ ഹൈക്കോടതി തീരുമാനം എടുത്തത്. സെഷൻസ് കോടതിയുടെ തീരുമാനം തെറ്റാണെന്നും എൻഐഎ കോടതിക്കാണ് അധികാരമെന്നും ബോംബെ കോടതി പറഞ്ഞു.
കൂടാതെ സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അർഹതയുണ്ടെന്നും കോടതി കണ്ടെത്തി. അതേസമയം മറ്റു പ്രതികൾക്ക് ഈ ആനുകൂല്യം നൽകാനാകില്ലെന്നും കോടതി അറിയിച്ചു.
English Summary: Bombay High Court Grants Default Bail To Sudha Bharadwaj In Bhima Koregaon Case; Refuses Bail To 8 Other Accused