ADVERTISEMENT

തിരുവനന്തപുരം ∙ ബവ്കോയിൽനിന്നു മദ്യം വാങ്ങിയെത്തിയ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ടി.സി.ഷാജി. മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി അനില്‍കാന്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഷാജി പരാതി നൽകി. സംഭവത്തിൽ കഴിഞ്ഞ ദിവസം ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു.

പുതുവർഷത്തലേന്നാണ് ബവ്കോയിൽനിന്നു വാങ്ങിയ മദ്യവുമായി സ്കൂട്ടറിൽ പോയ ഡച്ച് പൗരൻ സ്റ്റിഗ് സ്റ്റീവൻ ആസ്ബെർഗിനെ (68) കോവളം പൊലീസ് തടഞ്ഞ് മദ്യം വഴിയിൽ ഒഴുക്കാൻ നിർബന്ധിച്ചത്. വെള്ളാറിലെ ബവ്കോ ഔട്‌ലെറ്റിൽനിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്നു സ്റ്റീവൻ.

വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിർത്തി ബിൽ ആവശ്യപ്പെട്ടു. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡിൽ ഉപേക്ഷിക്കാനും നിർദേശിച്ചു. പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പകർത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് നിലപാടു മാറ്റുകയായിരുന്നു.

English Summary: Grade SI's explanation on Kovalam incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com