കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങളാണു കസഖ്സ്ഥാൻ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. മൂന്നു ദശകത്തിലേറെയായി സ്വേച്ഛാധികാര ഭരണം തുടരുന്ന, എണ്ണ സമ്പന്നമായ മധ്യേഷ്യൻ രാജ്യം കണ്ടതു ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം. തെരുവിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ ഡസൻ കണക്കിനാളുകളാണു കൊല്ലപ്പെട്ടത്. തലസ്ഥാനനഗരമായ അൽമാട്ടിയിലെ സർക്കാർ കെട്ടിടങ്ങളിലേക്കും പൊലീസ് ആസ്ഥാനമന്ദിരത്തിലേക്കും സമരക്കാർ ഇരച്ചുകയറി. അവർ പൊലീസ് വാഹനങ്ങൾക്കു തീയിട്ടു. വിമാനത്താവളം കയ്യേറി.
ഇന്ധനവില കൂട്ടി, പ്രക്ഷോഭത്തിൽ രാജ്യം കത്തി; സമരക്കാർക്ക് നേരെ റഷ്യൻ ടാങ്കുകള്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.