ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് പിടിപ്പുകെട്ട പൊലീസ് സംവിധാനമെന്ന് കെ.കെ.രമ എംഎല്‍എ. കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ടിപി കേസ് പ്രതികളാണ്. ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. 

ക്രിമിനുകൾക്ക് സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക് റിസോർട്ടിൽ താമസിക്കാനും ഡിജെ പാർട്ടി നടത്താനും സാഹചര്യം കേരളത്തിൽ എങ്ങനെ ഉണ്ടാകുന്നു. ഇവിടെ ഒരു പൊലീസ്, ഇന്റലിജൻസ് സംവിധാനം ഇല്ലെ? ഇത്തരത്തിൽ ക്രിമിനലുകളെ വളരാൻ അനുവദിക്കുന്നതു കൊണ്ടാണ് കേരളത്തിൽ അടിക്കടി കൊലപാതകങ്ങളും മറ്റും ഉണ്ടാകുന്നതെന്നും രമ പറഞ്ഞു.

ഇന്നു രാവിലെയാണ് വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസില്‍ പരോളിലിറങ്ങിയ പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് പിടിയിലായത്.

English Summary : K.K. Rema against kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com