ADVERTISEMENT

തൃശൂർ∙ ചാലക്കുടിയില്‍ ശക്തികുറഞ്ഞ ചുഴലിക്കാറ്റ്. ഇന്നലെ വൈകിട്ടാണ് ചാലക്കുടി ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരുന്ന ചുഴലിക്കാറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രളയത്തിനുശേഷം മൂന്നാം തവണയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശുന്നത്. കഴിഞ്ഞ രണ്ടു തവണയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഇത്തവണ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. തുടര്‍ച്ചയായി ഇവിടെ ചുഴലിയുണ്ടാകുന്നുണ്ടെങ്കിലും എന്താണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വ്യക്തമല്ല. ഇതു പഠനവിധേയമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

സ്കൂള്‍ മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൈതാനത്തിന്‍റെ ഒരുവശത്തു നിന്ന് ചുഴലിക്കാറ്റ് നാലാള്‍ പൊക്കത്തില്‍ പൊങ്ങി. 30 സെക്കന്‍ഡുകള്‍ക്കു ശേഷം അപ്രത്യക്ഷമായി. മൈതാനത്ത് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ടായിരുന്നു. ഇതിലേക്ക് ചുഴലിക്കാറ്റ് വീശി തീ ആളിക്കത്തുമോയെന്ന് ഭയപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാൽ, അപകടമില്ലാതെ കാറ്റൊഴിഞ്ഞുപോയി.

Content Highlight: Chalakudy Cyclone Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com