ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് കേസുകളിൽ കുതിപ്പ്. 28,481 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 35.27. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. ചികിത്സയിലായിരുന്ന 7303 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ
തിരുവനന്തപുരം 6911
എറണാകുളം 4013
കോഴിക്കോട് 2967
തൃശൂര്‍ 2622
കോട്ടയം 1758
കൊല്ലം 1604
പാലക്കാട് 1546
മലപ്പുറം 1375
പത്തനംതിട്ട 1328
കണ്ണൂര്‍ 1170
ആലപ്പുഴ 1087
ഇടുക്കി 969
കാസർകോട് 606
വയനാട് 525

നെഗറ്റീവായവർ
തിരുവനന്തപുരം 785
കൊല്ലം 989
പത്തനംതിട്ട 558
ആലപ്പുഴ 119
കോട്ടയം 159
ഇടുക്കി 283
എറണാകുളം 2468
തൃശൂര്‍ 209
പാലക്കാട് 222
മലപ്പുറം 174
കോഴിക്കോട് 574
വയനാട് 137
കണ്ണൂര്‍ 391
കാസർകോട് 235

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 52,36,013 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,66,57,881), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (2,20,61,640) നല്‍കി. 15 മുതല്‍ 17 വയസ്സ് പ്രായമുള്ള 55 ശതമാനം (8,31,495) കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കി.

English Summary: Kerala Covid updates, January 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com