കോടിയേരി പച്ചയ്ക്ക് വർഗീയത പറയുന്നു; പാഷാണം വർക്കിയുടെ സ്വഭാവം: വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോടിയേരി പച്ചയ്ക്ക് വർഗീയത പറയുന്നു. അദ്ദേഹത്തിന്റേത് മൂന്നാംകിട വർത്തമാനമാണ്. ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് കോടിയേരി ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയെക്കാൾ മോശമായാണ് കോടിയേരി വർഗീയത പറയുന്നത്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വർഗീയത പറയാൻ മത്സരിക്കുന്നു. പാഷാണം വർക്കിയുടെ സ്വഭാവമാണ് കോടിയേരിക്ക്. രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിന്റെ നിലപാടാണ്. കോൺഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. കോവിഡ് വ്യാപനം തുടരുമ്പോൾ ആരോഗ്യവകുപ്പ് നിശ്ചലമായെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാക്കളെ മാറ്റിനിർത്തുന്നുവെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞുവെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് വി.ഡി.സതീശന്റെ പ്രതികരണം.
English Summary: VD Satheesan against Kodiyeri Balakrishnan