സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്: മധുസൂദന റാവുവിന് മുൻകൂർ ജാമ്യം അനുവദിച്ചു
Mail This Article
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ അഡ്മിനിസ്ട്രേറ്റീവ് ചീഫ് ഓഫിസർ ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ 9ന് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണം എന്നു നിർദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഫ്ലാറ്റിലേയ്ക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്ന സഹപ്രവർത്തകയുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി സ്ഥാനത്തുള്ള മധുസൂദന റാവു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി ലഭിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും മധുസൂദന റാവുവിനെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. വിമാനത്താവള ഡയറക്ടർക്കു തുല്യമായ പദവിയിലുള്ള ആളാണ് മധുസൂദന റാവു.
English Summary: Sexual Assault Case: Giri Madhusudana Rao gets anticipatory bail