ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടും എന്ന വിധത്തിൽ പുറത്തുവന്ന അഭിപ്രായ സർവേകളെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് അഭിപ്രായ സർവേയല്ല, കഞ്ചാവ് സർവേ ആണെന്ന് അദ്ദേഹം പറയുന്നു. ദേശീയ മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതൊന്നും അഭിപ്രായ സര്‍വേകളല്ല, കേവലം കഞ്ചാവ് സര്‍വേകളാണ്. എന്തൊക്കെ ലഹരിമരുന്നുകൾ കഴിച്ചിട്ടാണ് അവര്‍ ഇത്തരത്തിലുള്ള ഡേറ്റയും കണക്കുകളും കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെന്നും അഖിലേഷ് പറയുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഏറ്റവും വലിയ നുണയൻ എന്നും അദ്ദേഹം ആരോപിച്ചു.

അഭ്യൂഹങ്ങൾക്കു വിരാമമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. മെയിൻപുരി ജില്ലയിലെ കർഹാലിൽനിന്നു തന്നെയാണ് അഖിലേഷ് മത്സരിക്കുക. പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് യാദവ് 5 തവണ തിരഞ്ഞെടുക്കപ്പെട്ട, ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ട മണ്ഡലമാണിത്.

യുപിയിൽ ബിജെപി ഒഴികെ ഏതു കക്ഷികളുമായും സഹകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന മട്ടിൽ പ്രതികരിച്ചത് നിരന്തരമുള്ള ചോദ്യങ്ങളോടു തമാശമട്ടിൽ നിലപാടെടുത്തതാണെന്നും അവർ പറഞ്ഞു.

English Summary : Opium, Not Opinion Polls, Says Akhilesh Yadav on Opinion poll survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com