ADVERTISEMENT

കൊച്ചി ∙ കിഴക്കമ്പലത്തു മരിച്ച ട്വന്റി20 പ്രവർത്തകൻ ദീപുവിനെ മര്‍ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പട്ടികജാതി കോളനിയിൽ ക്രൂരമായ മർദനമാണു നടന്നത്. പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അവസാനത്തെ രക്തസാക്ഷിയാണു ദീപുവെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപുവിനു (38) മര്‍ദനമേറ്റത്. ട്വന്റി20യുടെ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. കേസില്‍ നാലുപ്രതികള്‍ പൊലീസ് പിടിയിലായിരുന്നു.

English Summary: VD Satheesan slams CPM over Twenty20 Activist Dies in Kizhakkambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com