ADVERTISEMENT

തൃശൂർ∙ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പിൽ റിൻസി നാസർ (30) ആണ് മരിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ പുതിയ വീട്ടിൽ റിയാസ് (25) ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം.

എറിയാട് കെവിഎച്ച്എസ് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിൻസി. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. റിൻസിയുടെ മൂന്നു വിരലുകൾ അറ്റു. റിൻസിയുടെ ശരീരത്തിൽ 30 ഓളം വെട്ടുകളേറ്റു.

ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. ഓടിയെത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി അകറ്റി. റിയാസ് ഒളിവിലെന്നാണ് വിവരം. റിൻസിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസിൽ മാസങ്ങൾക്കു മുൻപ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

English Summary: Woman entrepreneur hacked to death in Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com