ADVERTISEMENT

കോട്ടയം∙ മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു സിപിഎം പ്രവർത്തകന്റെ വീട്ടിൽ നിന്ന് ആർഎസ്എസുകാരൻ ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ സിപിഎം ഉത്തരം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഷയത്തിൽ ആർഎസ്എസ് അല്ല, സിപിഎമ്മാണ് മറുപടി പറയേണ്ടത്. സിപിഎം നേതാവിന്റെ മകളാണ് പ്രതിയെ ഒളിപ്പിച്ചതെന്ന് സുധാകരൻ പറഞ്ഞു.

സിൽവർലൈൻ സമരത്തിനിറങ്ങിയാൽ പല്ലു കൊഴിയുമെന്ന ജയരാജന്റെ പ്രസ്താവനയ്ക്കും സുധാകരൻ മറുപടി നൽകി. സിൽവർലൈൻ കല്ലുകൾ പിഴുത് മാറ്റുന്നവരുടെ പല്ലു കൊഴിക്കാൻ എം.വി.ജയരാജൻ ഇറങ്ങിയാൽ ആദ്യം കൊഴിയുക ജയരാജന്റെ പല്ലായിരിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. ജയരാജനു നാക്കു മാത്രമേ ഒള്ളൂ. കണ്ണൂരിൽ പാർട്ടിക്കു പഴയ ശക്തിയില്ല. സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കാനിരിക്കുന്ന ഭൂമിക്ക് ഏതു ബാങ്കാണ് ലോൺ നൽകുന്നത്? മുഖ്യമന്ത്രി പറയുന്നതു മുഴുവൻ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ വീടിനടുത്തു തന്നെ ബോംബ് എറിയുമ്പോൾ പിണറായി വിജയൻ എങ്ങനെയാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനം പരിപാലിക്കുകയെന്നു വി.ഡി.സതീശൻ ചോദിച്ചു. വർഗീയ കക്ഷികളെ എല്ലാക്കാലത്തും പ്രോത്സാഹിപ്പിച്ച പാർട്ടിയാണ് സിപിഎം. പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്നതിനു ശേഷമുള്ള നടപടികൾ ദുരൂഹമാണ്. യുഡിഎഫിനെ തകർക്കാൻ ശ്രമിച്ച സിപിഎം ആണ് ഇപ്പോൾ തകരുന്നത്. കോൺഗ്രസ് കൂടുതൽ ശക്തമാകുകയാണ് ചെയ്തത്.കോട്ടയം ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ജില്ലയിലെ കോൺഗ്രസിന്റെ പ്രവർത്തനം പരിതാപകരമാണെന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. മധ്യതിരുവിതാംകൂറിൽ സമുദായങ്ങളുമായുള്ള ബന്ധത്തിൽ ചോർച്ച വന്നെന്നു വി.ഡി.സതീശൻ നേതൃയോഗത്തിൽ പറഞ്ഞു.

English Summary: K Sudhakaran about Kannur Nikhil das arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com