ADVERTISEMENT

ദിസ്പുർ∙ കേന്ദ്രമന്ത്രിയും അസം മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത പരിപാടിയുടെ വേദിയിലെ സ്ക്രീനിൽ അശ്ലീല ദൃശ്യം. ശനിയാഴ്ച, അസമിലെ ടിൻസുകിയ ജില്ലയിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) സംഘടിപ്പിച്ച, മെഥനോൾ കലർന്ന എം-15 പെട്രോൾ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലി, അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാൻ, ഐഒസി ഉദ്യോഗസ്ഥർ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്. 

പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിയുടെ പിന്നിൽ സ്‌ക്രീൻ സ്ഥാപിച്ചിരുന്നു. ഒരു ഐഒസി ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം പ്ലേ ചെയ്യാൻ തുടങ്ങിയത്. സംഘാടകർ ഉടൻ തന്നെ സ്ക്രീൻ, ഡാമേജ് കൺട്രോൾ മോഡിലേക്ക് മാറ്റുകയും വിഡിയോ സ്‌ക്രീനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ സദസ്സിലുണ്ടായിരുന്നവരിൽ ചിലർ സംഭവം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു.

ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ടിൻസുകിയ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ചടങ്ങ് സൂം മീറ്റിങ് വഴി ഓൺലൈനിലും തത്സമയം സ്ട്രീം ചെയ്തിരുന്നു. ഒരു ഐഒസി ഉദ്യോഗസ്ഥൻ സൂം മീറ്റിങ്ങിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു. ട്വിറ്ററിൽ നിന്ന് മീറ്റിങ് ഐഡിയും പാസ്‌വേഡും മനസ്സിലാക്കിയ കുറ്റവാളി, മീറ്റിങ്ങിൽ ചേരുകയും അശ്ലീല വിഡിയോ സ്ട്രീം ചെയ്തതുമാകാമെന്നും ടിൻസുകിയ പൊലീസ് സൂപ്രണ്ട് ദേബോജിത് പറഞ്ഞു. സംഭവത്തിൽ ടിൻസുകിയ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.

English Summary: Porn Clip Disrupts Indian Oil Event Launched by Union Minister Teli in Assam's Tinsukia, Probe On

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com