40 കോടിയുടെ തട്ടിപ്പ്; എഎപി എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്
Mail This Article
×
ന്യൂഡൽഹി∙ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ ജസ്‌വന്ത് സിങ് ഗജ്ജൻ മജ്‌രയുടെ സ്ഥാപനങ്ങളിൽ സിബിഐ പരിശോധന. ബാങ്ക് ഇടപാടിൽ 40 കോടി രൂപ തട്ടിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗജ്ജൻ മജ്‌രയുടെ വസതിയിലുൾപ്പെടെ മൂന്നിടങ്ങളിൽ പരിശോധന നടത്തിയത്.
പഞ്ചാബിലെ മലെർകോട്‌ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി. 16.57 ലക്ഷം രൂപ, വിദേശ കറൻസി, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.
English Summary: CBI Search At Punjab AAP MLA's Properties
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.