ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണി സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് സഭയെ വലിച്ചിഴച്ചത് മന്ത്രി പി.രാജീവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിനെ സഭയുടെ സ്ഥാനാർഥിയെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നതായും സതീശൻ ആരോപിച്ചു. സഭയുടെ നോമിനിയാണോ എന്ന് സ്ഥാനാർഥിയോട് ആദ്യം ചോദിച്ചത് മാധ്യമങ്ങളാണ്. ഇതിലെ തർക്കം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ട‌െന്നും അദ്ദേഹം പറഞ്ഞു.

ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ യുഡിഎഫ് തെറ്റായ പ്രചാരണം നടത്തിയെന്ന് മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. സഭയെ ഇതിലേക്ക് വലിച്ചിഴച്ചുവെന്നും എൽഡിഎഫിന്റെ ചെലവില്‍ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിനോടാണ് വി.ഡി.സതീശന്റെ പ്രതികരണം.

English Summary: VD Satheesan on Thrikkakara LDF candidate selection controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com