ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ ആരോപണങ്ങള്‍ യുഡിഎഫ് അവസാനിപ്പിക്കണമെന്ന് മന്ത്രി പി.രാജീവ്. റെഡ് ക്രോസ് ചിഹ്നത്തിനു മുന്നിലാണ് സ്ഥാനാര്‍ഥി ഇരുന്നത്, മതചിഹ്നമല്ല അത്. വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുളള നീക്കം അവസാനിപ്പിക്കണം. രാഷ്ട്രീയം പറയാനില്ലാതെ വല്ലാതെ കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ, സഭയെ വലിച്ചിഴച്ചത് മന്ത്രി പി.രാജീവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. സഭാസ്ഥാപനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് രാജീവാണ്. രാജീവിന് വ്യക്തിപരമായും ഭയമുണ്ടാകും. ജില്ലാ സെക്രട്ടറിയുടെ സ്ഥാനാര്‍ഥിക്ക് മുകളിലാണ് രാജീവിന്റെ സ്ഥാനാര്‍ഥി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

English Summary: Thrikkakkara byelection: VD Satheedan vs P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com