മൂന്നു വർഷത്തിലേറെയായി സംസ്ഥാനത്തെ കർഷകരും മാധ്യമങ്ങളും നിരന്തരം ആവശ്യപ്പെടുന്നതാണ് ‘കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാൻ’ ഉള്ള നിയമത്തിന്റെ നൂലാമാലാകൾ നീക്കണമെന്ന്. കാട്ടുപന്നികളെ ‘ശല്യക്കാരായി’ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ ന്യായങ്ങൾ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സംസ്ഥാനം സ്വന്തം നിലയിൽ കുറേ ഇളവുകൾ ഇക്കാര്യത്തിൽ നൽകിക്കഴിഞ്ഞു. പ്രഫ.മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ ഇതേ ആവശ്യം ഉന്നയിക്കുകയും ഹൈക്കോടതി ചുരുക്കം ചില കർഷകർക്ക് പന്നികളെ കൊല്ലാൻ അനുമതി നൽകുകയും ചെയ്തതോടെയാണ് സംസ്ഥാന സർക്കാരും അയഞ്ഞത്. ഇനി പ്രശ്നം മറ്റു ചിലതാണ്. ഏതൊക്കെ മാർഗത്തിൽ കാട്ടു പന്നികളെ കൊല്ലാം? ആർക്കൊക്കെ കൊല്ലാം? എങ്ങനെയൊക്കെ അവയെ സംസ്കരിക്കാം? മാംസം എന്തിനെങ്കിലും ഉപയോഗിക്കാൻ സാധിക്കുമോ? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാനും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്.
കർഷകർക്ക് ‘വാരിക്കുഴി’യൊരുക്കി വനം വകുപ്പ്; പന്നിവേട്ട ആർക്ക് കുരുക്കാകും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.