ADVERTISEMENT

കോഴിക്കോട്∙ പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) യുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവ് സജ്ജാദിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഷഹനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.

രാസപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. വെള്ളിയാഴ്ച രാത്രി കബറടക്കും. ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം.

വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനല്‍ക്കമ്പിയില്‍ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയില്‍ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല. ശരീരത്തിൽ മര്‍ദനമേറ്റതിന്റെ പാടുകളോ മുറിയില്‍ മല്‍പിടിത്തം നടന്നതിന്റ സൂചനകളോ ഇല്ല. 

പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും വീട്ടുടമ ജംസാദ് പറഞ്ഞു. അയല്‍വാസികളുമായി ഇരുവരും അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഡ്രൈവർ ആണെന്നായിരുന്നു സജ്ജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്. സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡല്‍ ആണെന്ന വിവരം വീട്ടുടമ അറിയുന്നത്. അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള തര്‍ക്കമാണു മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

English Summary: Model shahana death - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com