ജനരോഷം ഭയന്ന് ഫിലിപ്പീൻസിൽനിന്നു പലായനം ചെയ്ത ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ, 36 വർഷം കഴിഞ്ഞ് അതേ രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യകാലത്തെ ഭരണകൂട ഭീകരതകളും അഴിമതിയും പുറത്തുകൊണ്ടുവരാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പോരാടുന്നവർക്കു കനത്ത ആഘാതമായിരിക്കുന്ന ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം. ചെയ്തുകൂട്ടിയ ദ്രോഹങ്ങൾക്ക് മാർക്കോസ് കുടുംബം ഒരിക്കൽപ്പോലും ഫിലിപ്പീൻസ് ജനതയോടു ക്ഷമാപണം നടത്തിയിട്ടില്ല. അവർ കൊള്ളയടിച്ച പൊതുമുതൽ നാടിനു തിരിച്ചുനൽകിയതുമില്ല. ഇപ്പോൾ അതേ കുടുംബം ജനാധിപത്യമാർഗത്തിൽ വീണ്ടും അധികാരത്തിലേക്ക് എത്തുന്നു! ഫിലിപ്പീൻസിന്റെ മുൻ ഏകാധിപതിയുടെ ഏക മകൻ ‘ബോങ്ബോങ്’ എന്നറിയപ്പെടുന്ന ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ (64) എതിർസ്ഥാനാർഥിക്കു ലഭിച്ചതിലും ഇരട്ടിയിലേറെ വോട്ടു നേടിയാണു വിജയിച്ചത്. ഒരു അഭിമുഖത്തിൽ അസുഖകരമായ ചോദ്യമുണ്ടായാൽ അസ്വസ്ഥനാകുന്ന ഇയാൾ എങ്ങനെയാണ് ഫിലിപ്പീൻസിൽ തിളങ്ങുന്ന വിജയം നേടിയെടുത്തത്. പിതാവിന്റെ മോശം ചരിത്രം മായ്ച്ചു കളയാൻ സമൂഹമാധ്യമങ്ങൾ ഇയാളെ ഏതെല്ലാം വിധത്തിൽ സഹായിച്ചു? എന്തു ഘടകങ്ങളാണ് ഈ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിൽ മാർക്കോസ് ജൂനിയറിനെ സഹായിച്ചത്? എന്തായിരിക്കും ഫിലിപ്പീൻസിലെ ഭരണമാറ്റം ഏഷ്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം?
ചോദിച്ചാൽ മിണ്ടില്ല, റാലികളിൽ ആഞ്ഞടിക്കും; ആ ഏകാധിപതിയുടെ മകൻ ജയിച്ചതെങ്ങനെ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.