ഫോൺ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞു; പതിനാറുകാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ
Mail This Article
തിരുവനന്തപുരം ∙ വീട്ടിനുള്ളിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ കീർത്തിക (16) ആണു മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചതിനെ തുടർന്ന് കീർത്തിക ജീവനൊടുക്കിയതെന്നാണ് നിഗമനം. മിതൃമ്മല ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി നിൽക്കുകയായിരുന്നു കീർത്തിക.
വീട്ടുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങികിടന്നത് കണ്ട് നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
English Summary: 16 year old girl found dead after mother criticises phone use
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)