നൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം, പിടിക്കപ്പെട്ടാൽ കേസ് സ്വയം വാദിക്കും, വിവിധ കേസുകളിലായി 26 വർഷം തടവു ശിക്ഷ, മോഷണമുതൽ വീതം വയ്ക്കുന്നതിൽ ‘നീതിമാൻ’, മോഷണത്തിൽ നിന്ന് ‘ബ്രേക്ക്’ എടുക്കുമ്പോൾ ‘പാർട് ടൈം’ ആയി കോളജ് കന്റീൻ നടത്തിപ്പും മീൻ കച്ചവടവും..! തെക്കൻ കേരളത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകളിലെ മുഖ്യ പ്രതി പൂവരണി ജോയ് (54) എന്നറിയപ്പെടുന്ന കോട്ടയം പൂവരണി സ്വദേശി ജോയ് ജോസഫിന്റെ ജീവിതം റോബിൻഹുഡ് ചിത്രങ്ങളെ വെല്ലുന്ന ത്രില്ലറാണ്. കഴിഞ്ഞ ദിവസമാണ് വിവിധ ക്ഷേത്രങ്ങളിലെ മോഷണത്തിന് ജോയിയും സംഘവും പൊലീസിന്റെ പിടിയിലായത്. മോഷണം നടത്തി മടങ്ങുമ്പോൾ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ജോയിയുടെ മുഖം പതിയുകയായിരുന്നു. ജോയിയുടെ ‘പിൽക്കാല ചരിത്രം’ നന്നായി അറിയാവുന്ന പൊലീസ് ഇയാൾക്കു പിന്നാലെ പോയി, കേസിൽ തുമ്പുണ്ടാക്കുകയും ചെയ്തു.
കല്യാണവീട്ടിൽ പിന്നെ ജോയ് മോഷ്ടിച്ചിട്ടില്ല; കേസിൽ സ്വയം വാദിക്കും, ഒടുവിൽ പിടിയിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.